അഭിനന്ദ് ന്യൂഡൽഹി: പ്രമാണം പതുക്കെപ്പതുക്കെ ഇല്ലാതാക്കുകയും വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളും ഡിജിറ്റൽവത്കരിക്കുകയും ചെയ്യുക ...
അഭിനന്ദ്
ന്യൂഡൽഹി: പ്രമാണം പതുക്കെപ്പതുക്കെ ഇല്ലാതാക്കുകയും വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളും ഡിജിറ്റൽവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കി.
ബി ജെ പി ഭരിക്കുന്ന മിക്കവാറും സംസ്ഥാനങ്ങളിൽ ഭൂമി ഇടപാടിന് ആധാർ നിർബന്ധമാക്കി. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളോടും ഇതു സംബന്ധിച്ച നടപടികൾക്ക് കേന്ദ്രം നിർദ്ദേശം നല്കിയിരിക്കുകയാണ്.
രാജ്യവ്യാപകമായി പദ്ധതി നടപ്പിലായാൽ ബിനാമികൾ വഴി ഭൂമി വാങ്ങിക്കൂട്ടുന്നത് ഒഴിവാകും. നിലവിൽ രാജ്യവ്യാപകമായി വൻതോതിൽ ഭൂമി ബിനാമികൾ വഴി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതു കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഭൂമിയെല്ലാം ആധാറിൽ ബന്ധിപ്പിച്ചാൽ പിന്നെ ഒരു വ്യക്തിക്ക് രാജ്യത്ത് എവിടെയൊക്കെ ഭൂമിയുണ്ടെന്നു കണ്ടെത്താനാവും.
ഭീകര പ്രവർത്തനത്തിനും മറ്റും ധനം കണ്ടെത്തുന്നതിനായി വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുള്ളതായി ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭൂമികൾക്കൊക്കെയും ഉടമസ്ഥാവകാശം തെളിയിക്കാനായില്ലെങ്കിൽ അവയെല്ലാം സർക്കാരിന്റെതായി മാറുകയും ചെയ്യും.
മറ്റു പ്രധാന നടപടികൾ:
* വില്ലേജ് ഓഫീസിൽ പോക്കുവരവിന് ആധാർ നിർബന്ധം.
* സബ് രജിസ്ട്രാർ ഓഫീസിൽ നല്കുന്ന വിരലടയാളത്തിൽ നിന്ന് ആധാർ വിവരത്തിലേക്കു പോകാനാവും.
* 30 ലക്ഷത്തിൽ കൂടുതൽ വിലയുള്ള ഭൂമി ഇടപാട് നടന്നാൽ ആദായ നികുതി വകുപ്പ് നോട്ടമിടും.
* 50 ലക്ഷത്തിൽ കൂടുതൽ മൂല്യമുള്ള ഇടപാടിന് പാൻ കാർഡും നിർബന്ധം
* 15 ഏക്കറിൽ കൂടുതൽ കരഭൂമി കൈവശം വച്ചിട്ടുള്ള കുടുംബങ്ങളെയും വലയിലാക്കും.
ന്യൂഡൽഹി: പ്രമാണം പതുക്കെപ്പതുക്കെ ഇല്ലാതാക്കുകയും വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളും ഡിജിറ്റൽവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കി.
ബി ജെ പി ഭരിക്കുന്ന മിക്കവാറും സംസ്ഥാനങ്ങളിൽ ഭൂമി ഇടപാടിന് ആധാർ നിർബന്ധമാക്കി. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളോടും ഇതു സംബന്ധിച്ച നടപടികൾക്ക് കേന്ദ്രം നിർദ്ദേശം നല്കിയിരിക്കുകയാണ്.
രാജ്യവ്യാപകമായി പദ്ധതി നടപ്പിലായാൽ ബിനാമികൾ വഴി ഭൂമി വാങ്ങിക്കൂട്ടുന്നത് ഒഴിവാകും. നിലവിൽ രാജ്യവ്യാപകമായി വൻതോതിൽ ഭൂമി ബിനാമികൾ വഴി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതു കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഭൂമിയെല്ലാം ആധാറിൽ ബന്ധിപ്പിച്ചാൽ പിന്നെ ഒരു വ്യക്തിക്ക് രാജ്യത്ത് എവിടെയൊക്കെ ഭൂമിയുണ്ടെന്നു കണ്ടെത്താനാവും.
ഭീകര പ്രവർത്തനത്തിനും മറ്റും ധനം കണ്ടെത്തുന്നതിനായി വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുള്ളതായി ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭൂമികൾക്കൊക്കെയും ഉടമസ്ഥാവകാശം തെളിയിക്കാനായില്ലെങ്കിൽ അവയെല്ലാം സർക്കാരിന്റെതായി മാറുകയും ചെയ്യും.
മറ്റു പ്രധാന നടപടികൾ:
* വില്ലേജ് ഓഫീസിൽ പോക്കുവരവിന് ആധാർ നിർബന്ധം.
* സബ് രജിസ്ട്രാർ ഓഫീസിൽ നല്കുന്ന വിരലടയാളത്തിൽ നിന്ന് ആധാർ വിവരത്തിലേക്കു പോകാനാവും.
* 30 ലക്ഷത്തിൽ കൂടുതൽ വിലയുള്ള ഭൂമി ഇടപാട് നടന്നാൽ ആദായ നികുതി വകുപ്പ് നോട്ടമിടും.
* 50 ലക്ഷത്തിൽ കൂടുതൽ മൂല്യമുള്ള ഇടപാടിന് പാൻ കാർഡും നിർബന്ധം
* 15 ഏക്കറിൽ കൂടുതൽ കരഭൂമി കൈവശം വച്ചിട്ടുള്ള കുടുംബങ്ങളെയും വലയിലാക്കും.
COMMENTS