ന്യൂഡൽഹി: രാജ്യം അതിരൂക്ഷമായ സാമ്പത്തിക മാന്ദത്തിലാണെന്നും അതു തുറന്നു പറയാൻ എല്ലാവർക്കും ഭയമാണെന്നും ബി ജെ പി നേതാവും വാജ്പേയി മന്ത്രിസഭ...
ന്യൂഡൽഹി: രാജ്യം അതിരൂക്ഷമായ സാമ്പത്തിക മാന്ദത്തിലാണെന്നും അതു തുറന്നു പറയാൻ എല്ലാവർക്കും ഭയമാണെന്നും ബി ജെ പി നേതാവും വാജ്പേയി മന്ത്രിസഭയിലെ ധനമന്ത്രിയുമായ യശ്വന്ത് സിൻഹ.
ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് മുൻ ഐഎഎസ് ഓഫീസർ കൂടിയായ സിൻഹ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
നോട്ട് നിരോധനവും ജിഎസ്ടി തെറ്റായി നടപ്പാക്കിയതും ധനകാര്യ രംഗത്ത് വൻ തിരിച്ചടിക്കു കാരണമായി. ജി എസ് ടി നിമിത്തം ആയിരക്കണക്കിനു ചെറുകിട ബിസിനസുകാരും മറ്റും വഴിയാധാരമായി. റെയ്ഡിലൂടെ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെൻറുമെല്ലാം ജനത്തെ ഭീതിപ്പെടുത്തുന്നു.
മൊത്തം ആഭ്യന്തര ഉത്പാദനം കുറഞ്ഞത് സാങ്കേതിക കാരണങ്ങൾ നിമിത്തമെന്നാണ് ബി ജെ പി അധ്യക്ഷൻ അമിത് ഷാ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ല. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പിഴവുകളാണ് രാജ്യത്തെ വൻ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നത്.
ദാരിദ്യം അടുത്തു നിന്നു കണ്ടിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ, രാജ്യത്തെ ജനത്തെയാകെ ദാരിദ്ര്യം എന്തെന്ന് പഠിപ്പിക്കാൻ നോക്കുകയാണ് അദ്ദേഹത്തിന്റെ ധനമന്ത്രിയെന്നും സിൻഹ കുറ്റപ്പെടുത്തുന്നു.
ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് മുൻ ഐഎഎസ് ഓഫീസർ കൂടിയായ സിൻഹ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
നോട്ട് നിരോധനവും ജിഎസ്ടി തെറ്റായി നടപ്പാക്കിയതും ധനകാര്യ രംഗത്ത് വൻ തിരിച്ചടിക്കു കാരണമായി. ജി എസ് ടി നിമിത്തം ആയിരക്കണക്കിനു ചെറുകിട ബിസിനസുകാരും മറ്റും വഴിയാധാരമായി. റെയ്ഡിലൂടെ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെൻറുമെല്ലാം ജനത്തെ ഭീതിപ്പെടുത്തുന്നു.
മൊത്തം ആഭ്യന്തര ഉത്പാദനം കുറഞ്ഞത് സാങ്കേതിക കാരണങ്ങൾ നിമിത്തമെന്നാണ് ബി ജെ പി അധ്യക്ഷൻ അമിത് ഷാ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ല. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പിഴവുകളാണ് രാജ്യത്തെ വൻ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നത്.
ദാരിദ്യം അടുത്തു നിന്നു കണ്ടിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ, രാജ്യത്തെ ജനത്തെയാകെ ദാരിദ്ര്യം എന്തെന്ന് പഠിപ്പിക്കാൻ നോക്കുകയാണ് അദ്ദേഹത്തിന്റെ ധനമന്ത്രിയെന്നും സിൻഹ കുറ്റപ്പെടുത്തുന്നു.
COMMENTS