ചെന്നൈ: ഓസ്ട്രേലിയയെ --- തകർത്ത് ഇന്ത്യ ആദ്യ ഏകദിനം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 281/7 എന്ന സ്കോറിന് മുപടി പറയാനിറങ്ങിയ കങ്കാരുക്ക...
ചെന്നൈ: ഓസ്ട്രേലിയയെ --- തകർത്ത് ഇന്ത്യ ആദ്യ ഏകദിനം സ്വന്തമാക്കി.
ഇന്ത്യ ഉയർത്തിയ 281/7 എന്ന സ്കോറിന് മുപടി പറയാനിറങ്ങിയ കങ്കാരുക്കൾക്ക് തുടക്കം മുതലേ പിഴച്ചു.
കളി രണ്ടാം ഇന്നിംഗ്സ് തുടങ്ങും മുമ്പേ മഴയെത്തി. തുടർന്ന് 37 ഓവറിൽ 283 റൺസാക്കി ലക്ഷ്യം നിശ്ചയിച്ചു. ഒരോവർ പോലും എറിയാൻ മഴ അനുവദിച്ചില്ല ഇതോടെ ലക്ഷ്യം 21 ഓവറിൽ 164 റൺസായി പുനർ നിശ്ചയിച്ചു.
ഓസ്ട്രേലിയൻ പേസർമാർക്കു മുന്നിൽ മുൻനിര തകർന്നടിഞ്ഞപ്പോൾ, ക്രിക്കറ്റ് പണ്ഡിറ്റുമാർ എഴുതിത്തള്ളിത്തുടങ്ങിയ എം എസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ വാലറ്റം പൊരുതാൻ പോന്ന ടോട്ടൽ ഉയർത്തി.
ഒന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് ഇന്ത്യ നേടിയത്. ഹർദിക് പാണ്ഡ്യ (83), ധോണി (79) എന്നിവരാണ് ഇന്ത്യയെ മാന്യമായ നിലയിലെത്തിയത്.
5 / 87 എന്ന നിലയിൽ നിന്നാണ് ഇന്ത്യ പിടിച്ചു കയറിയത്. ആറാം വിക്കറ്റിൽ ധോണിയും പാണ്ഡ്യയും ചേർന്ന് 118 റൺസെടുത്തു. 66 പന്തിൽ 83 റൺസായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം. അഞ്ചു സിക്സും അഞ്ചു ഫോറും പാണ്ഡ്യ പറത്തി.
ഏഴാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച ധോണി 72 റൺസ് എടുത്തു. മൊത്തം 88 പന്തിൽ 79 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. നിർണായക ഘട്ടത്തിൽ അമിതാവേശം കിട്ടാതെ, മറ്റു കളിക്കാരെയും നന്നായി കളിക്കാൻ പ്രേരിപ്പിച്ച് ധോണി കളം നിറയുകയായിരുന്നു.
30 പന്തിൽ 32 റൺസെടുത്ത ഭുവനേശ്വർ കുമാറും തന്റെ റോൾ ഭംഗിയാക്കി. അവസാന അഞ്ച് ഓവറിൽ പിറന്നത് 53 റൺസായിരുന്നു.
ക്യാപ്ടൻ വിരാട് കോലിയും മനീഷ് പാണ്ഡെയും പൂജ്യത്തിനു പുറത്തായി. രോഹിത് ശർമ 28 റൺസും അജിൻക്യ രഹാനെ 11 റൺസുമെടുത്തു.
COMMENTS