അഭിനന്ദ് ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചതോടെ ഇതിനെ മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വഴികള്‍ ആലോചിച...
അഭിനന്ദ്
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചതോടെ ഇതിനെ മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വഴികള്‍ ആലോചിച്ചു തുടങ്ങി.
ആധാര്‍ വിഷയത്തിലാണ് ഇതു പ്രധാനമായും ബാധിക്കുക. നിലവിലെ സമ്പ്രദായത്തില്‍ ആധാര്‍ മനുഷ്യന്റെ ഏതാണ്ട് എല്ലാ സ്വകാര്യതയും പകര്‍ത്തുന്നുണ്ട്. ഇതിനു വിലക്കു വീഴുന്നതിനു തുല്യമാണ് ഇപ്പോള്‍ വന്നിരിക്കുന്ന വിധി.
വിധി സ്വാഗതാര്‍ഹമെങ്കിലും തീവ്രവാദ വിരുദ്ധ പോരാട്ടത്തിലും മറ്റും ആധാര്‍ വിവരങ്ങള്‍ ഏറെ സഹായം ചെയ്യുന്നുണ്ട്. ഭീകര ബന്ധമുള്ളവരും ക്രിമിനലുകളും രാജ്യം വിട്ടുപോകുന്നതും തിരിച്ചെത്തുന്നതുമെല്ലാം കണ്ടെത്താന്‍ ആധാറിന്റെ അനുബന്ധമായി പകര്‍ത്തിയിട്ടുള്ള ബയോ മെട്രിക് വിവരങ്ങള്‍ സഹായിക്കുന്നുണ്ട്. ഇതിനെല്ലാം പരോക്ഷമായി വിലക്കുവീഴുമെന്നതിനാല്‍ സുരക്ഷാ ഏജന്‍സികളും അങ്കലാപ്പിലായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്ന വിധി മറികടക്കുന്നതിനു കേന്ദ്രം വഴി ആലോചിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്പതംഗ ഡിവിഷന്‍ ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ആര്‍കെ അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രെ, ജെ ചെലമേശ്വര്‍, എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലുണ്ടായിരുന്നത്.
സ്വകാര്യത സംബന്ധിച്ച 1954ലെയും 1962ലെയും സുപ്രീം കോടതിയുടെ വിധികള്‍ ഇതോടെ അസാധുവായിരിക്കുകയാണ്.
ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യത. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ ഭാഗമാ
ണ് സ്വകാര്യതയെന്നും കോടതി വിധിച്ചു.
ഇതോടെയാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതടക്കമുള്ള വിഷയങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
സ്വകാര്യത മൗലികാവകാശമല്ലെന്നും സാധാരണ നിയമം മാത്രമാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വാദിച്ചിരുന്നത്. ഇതു സുപ്രീം കോടതിയുടെ പഴയ വിധികളുടെ അടിസ്ഥാനത്തിലുമായിരുന്നു.
COMMENTS