കണ്ണൂർ: കൊലയാളി ബ്ളൂവെയിൽ ചലഞ്ച് ഗെയിമിന് കേരളത്തിൽ മറ്റൊരു ഇരയെ കൂടി തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ മേയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട കണ്...
കണ്ണൂർ: കൊലയാളി ബ്ളൂവെയിൽ ചലഞ്ച് ഗെയിമിന് കേരളത്തിൽ മറ്റൊരു ഇരയെ കൂടി തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ മേയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂർ സ്വദേശിയായ ഐടി ഐ വിദ്യാർത്ഥി സാവന്ത് ബ്ളൂവെയിൽ ഗെയിമിന് അടിമയായിരുന്നുവെന്ന് രക്ഷിതാക്കൾ വൈകി തിരിച്ചറിയുകയായിരുന്നു.
ഇപ്പോഴത്തെ പത്രവാർത്തകളിൽ നിന്നാണ് ബ്ളൂവെയിൽ ഗെയിമിനെ കുറിച്ച് രക്ഷിതാക്കൾ തിരിച്ചറിയുന്നത്. ഇതുവരെ മകന് മനസിക സമ്മർദ്ദമായിരുന്നെന്നാണ് അച്ഛനമ്മമാർ കരുതിയിരുന്നത്.
കൈയിയും നെഞ്ചിലും കോമ്പസ് ഉപയോഗിച്ച് സാവന്ത് മുറിവുണ്ടാക്കിയിരുന്നു. ബ്ളേഡു കൊണ്ട് കൈ വരഞ്ഞു കീറിയത് സ്റ്റിച്ചിടേണ്ടി വന്നിരുന്നു. ഒരിക്കൽ രാത്രിയിൽ കാണാതായ ശേഷം തലശ്ശേരി കടൽ പാലത്തിൽ കണ്ടെത്തുകയായിരുന്നു.
COMMENTS