ശൈലജ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തു. 'മന്ത്രിക്കെതിരേ സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനം മാത്രമാണ്. കമ്മിഷൻ നിയമനത്തിലെ വിശ്വാ...
ശൈലജ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തു. 'മന്ത്രിക്കെതിരേ സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനം മാത്രമാണ്. കമ്മിഷൻ നിയമനത്തിലെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി
തിരുവനന്തപുരം: ബാലാവകാശ കമ്മിഷനിൽ 12 കേന്നുകളിൽ പ്രതിയായ ആളെ നിയമിച്ചതിന് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിമർശനം ഏറ്റുവാങ്ങി വെട്ടിലായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ, റിവിഷൻ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനു മുന്നിൽ പോയി വടി കൊടുത്ത് അടി വാങ്ങി.
തിക്കെതിരായ സിംഗിൾ ബെഞ്ചിന്റെ പരാമർശം അടിയന്തരമായി നീക്കണമെന്ന ശൈലജയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് കൈയോടെ തള്ളി.
12 കേസുകളിൽ പ്രതിയായ ആളെ കമ്മിഷനിൽ തിരുകിക്കയറ്റിയത് സദുദ്ദേശ്യത്തോടെ ആണെന്നു കരുതാൻ നിവൃത്തിയില്ലെന്നു കോടതി പറഞ്ഞു.
ശൈലജ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തു. 'മന്ത്രിക്കെതിരേ സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനം മാത്രമാണ്. കമ്മിഷൻ നിയമനത്തിലെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
ബാലാവയാശ കമ്മിഷൻ നിയമന തീയതി സാമൂഹ്യക്ഷേമ മന്ത്രി കൂടിയായ ശൈലജ നീട്ടിയതും ഇഷ്ടക്കാരെ തിരുകിക്കയറ്റാനാനെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു.
കേസിൽ നാളെയും വാദം തുടരും. നാളെ ഡിവിഷൻ ബെഞ്ച് ശക്തമായ നിലപാടെടുത്താൽ മന്ത്രിയുടെ നില പരുങ്ങലിലാവും.
ഇപ്പോൾ തന്നെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എം എൽ എ മാർ സമരത്തിലാണ്. സി പി എമ്മിലും മന്ത്രിക്കെരെ പടയൊരുക്കം ശക്തമായിട്ടുണ്ട്.
COMMENTS