അഭിനന്ദ് ന്യൂഡൽഹി: രാജ്യസഭയിലേക്കു മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി നിലപാടെടുത്തതോടെ, സി പി എമ്മിന് ബംഗാളിൽ നിന്ന് രാജ്യസഭാംഗം ഇ...
അഭിനന്ദ്
ന്യൂഡൽഹി: രാജ്യസഭയിലേക്കു മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി നിലപാടെടുത്തതോടെ, സി പി എമ്മിന് ബംഗാളിൽ നിന്ന് രാജ്യസഭാംഗം ഇല്ലാത്ത സ്ഥിതിയാവും.
ബംഗാളിൽ നിന്ന് ആറ് ഒഴിവാണ് ഉള്ളത്. അഞ്ചും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സ്വന്തമാക്കും. ശേഷിക്കുന്ന ഒരു സീറ്റ് യെച്ചൂരി മത്സരിച്ചാൽ പിന്തുണയ്ക്കാമെന്ന് കോൺഗ്രസ് സമ്മതിച്ചിട്ടുണ്ട്.
യെച്ചൂരി മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് ഉറപ്പില്ല. അവർ സ്വന്തം സ്ഥാനാർത്ഥിയെ നിറുത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സി പി എമ്മിന് ബംഗാളിൽ നിന്ന് രാജ്യസഭാംഗം ഇല്ലാത്ത സ്ഥിതി വരും.
ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ബംഗാൾ ഘടകം യെച്ചൂരി മത്സരിക്കണമെന്നു വാശി പിടിക്കുന്നത്. എന്നാൽ, യെച്ചൂരിയോടുള്ള വിരോധം മാത്രം മനസ്സിൽ വച്ച് പ്രകാശ് കാരാട്ട് പക്ഷം അദ്ദേഹം വീണ്ടും മത്സരിക്കുന്നതിനെ എതിർക്കുകയാണ്. കേരള ഘടകത്തിന്റെ പിന്തുണയും യെച്ചൂരിപക്ഷത്തിനാണ്.
യെച്ചൂരി മത്സരിക്കേണ്ടെന്ന പോളിറ്റ് ബ്യൂറോ തീരുമാനം ഇന്ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. സി സി യിലും ചർച്ച വരും.
വി എസ് അച്ചുതാനന്ദനും മറ്റും യെച്ചൂരി മത്സരിക്കുന്നതിനെ അനുകൂലിക്കുകയാണ്.
COMMENTS