തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ലെന്ന് രാജകുടുംബം ശക്തമായ നിലപാടെടുത്തതോടെ, ക്ഷേത്രത്തിലെ സ്വത്ത്...
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ലെന്ന് രാജകുടുംബം ശക്തമായ നിലപാടെടുത്തതോടെ, ക്ഷേത്രത്തിലെ സ്വത്ത് കണക്കെടുപ്പ് അനിശ്ചിതത്വത്തിലായി.
ബി നിലവറ തുറന്ന് നിധിശേഖരത്തിന്റെ കണക്ക് രേഖപ്പെടുത്തണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചത്. ഇത് ആരുടെയും വിശ്വാസത്തെ മുറിവേൽപ്പിക്കില്ലെന്നും കോടതി പറഞ്ഞിരന്നു.
എന്നാൽ, ഇതു വിശ്വാസത്തിന്റെ വിഷയമാണെന്നും നിലവറ തുറക്കുന്നതിനെ അനുകൂലിക്കാനാവില്ലെന്നും രാജകുടുംബാംഗം ഗൗരിലക്ഷ്മീബായി പറഞ്ഞു. നിലവറ തുറന്നാൽ ഉണ്ടാകാവുന്ന അനർത്ഥങ്ങൾക്ക് രാജകുടുംബം ഉത്തരവാദികളല്ലെന്നും അവർ വ്യക്തമാക്കി.
എ, ബി നിലവറകളിലാണ് ക്ഷേത്രത്തിലെ നിധിശേഖരം ഏറെയുമുള്ളത്. എ നിലവറയിൽ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ നിധിശേഖരമുള്ളതായി തിട്ടപ്പെടുത്തിയിരുന്നു. ബി നിലവറ തുറക്കാനായിട്ടില്ല. ഇവിടെ അമൂല്യ വെളളിശേഖരം ഉള്ളതായാണ് കരുതുന്നത്.
ക്ഷേത്രത്തിലെ ആഭരണങ്ങൾ അടിക്കടി മോഷണം പോകുന്ന പശ്ചാത്തലത്തിലാണ് കണക്കെടുപ്പ് വേണമെന്ന ശക്തമായ ആവശ്യം ഉയരുന്നത്.
ബി നിലവറ തുറക്കുന്നതിനെ കോടതിയിൽ എതിർക്കുമെന്ന് ഗൗരിലക്ഷ്മീബായി പറഞ്ഞു.
ബി നിലവറയ്ക്കു മുന്നിലെ ചെറിയ അറ മാത്രമാണ് ഇതുവരെ തുറന്നിട്ടുള്ളത്. 'ഇതിനെ ബി നിലവറ ഇന്നതായി വ്യാഖ്യാനിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
ഇതോടെ ഇക്കാര്യത്തിൽ നിയമയുദ്ധം ഉറപ്പായിരിക്കുകയാണ്.
COMMENTS