ന്യൂഡൽഹി: ലാലുപ്രസാദ് യാദവിനെയും പ്രതിപക്ഷത്തെ ഒന്നാകെയും ഞെട്ടിച്ചു കൊണ്ട് നിതീഷ് കുമാർ എൻ ഡി എ പക്ഷത്തെത്തുമ്പോൾ അത് ബി ജെ പി അദ്ധ്യക്...
ന്യൂഡൽഹി: ലാലുപ്രസാദ് യാദവിനെയും പ്രതിപക്ഷത്തെ ഒന്നാകെയും ഞെട്ടിച്ചു കൊണ്ട് നിതീഷ് കുമാർ എൻ ഡി എ പക്ഷത്തെത്തുമ്പോൾ അത് ബി ജെ പി അദ്ധ്യക്ഷൻ അമിത് ഷായുടെ മറ്റൊരു രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ബി ജെ പി പിന്തുണയോടെ നിതീഷ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയാണ്. ബി ജെ പി പി തങ്ങളുടെ പിന്തുണക്കത്ത് ഗവർണർക്കു കൈമാറി.
ബീഹാറിൽ തങ്ങൾക്കെതിരേ മഹാ സഖ്യമുണ്ടാക്കി പടനയിച്ച നിതീഷിനെ അടർത്തിയെടുത്തത് ബി ജെ പി വൻ നേട്ടമായി കരുതുന്നു.
അമിത് ഷാ നേരിട്ടായിരുന്നു നിതീഷ് കുമാറുമായി ഡീൽ ഉറപ്പിച്ചത്. ഇപ്പോൾ മുഖ്യ സഖ്യകക്ഷിയായ ലാലു പ്രസാദ് യാദവ് ഉണ്ടാക്കുന്നതു പോലെ ഒരു തലവേദനയും ഉണ്ടാവില്ലെന്നും കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും നല്കാമെന്നും അമിത് ഷാ ഉറപ്പുകൊടുത്തിട്ടുണ്ട്.
നിതീഷ് കൂടി എൻ ഡി എ പക്ഷത്തെത്തിയാൽ രാജ്യസഭയിലും അവർക്ക് വലിയ നേട്ടമാവും.
മറിച്ച്, ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കരുതിയ ആൾ തന്നെ മറുകണ്ടം ചാടിയത് പ്രതിപക്ഷത്തിനാകെയും ക്ഷീണമായി.
*എൻഎൻടി പ്രശ്നത്തെത്തുടർന്ന് ബിഹാർ ഗവർണർ കെ.എൻ. ത്രിപാഠി പട്നയിൽ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ.
* നിതീഷ്കുമാറിനെ എൻ ഡി എയും ജെഡിയുവും
നേതാവായി തെരഞ്ഞെടുത്തു.
* പുതിയ ബിഹാർ സർക്കാരിൽ സുശീൽ മോഡി ഉപമുഖ്യമന്ത്രി.
COMMENTS