ലണ്ടൻ: വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 228 റൺസിൽ ഒതുക്കി. 50 ഓവറിൽ 228/7 എന്ന നിലയിൽ ഇംഗ്ലണ്ടിനെ ഇന്ത്യ പിടിച്ചുക...
ലണ്ടൻ: വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 228 റൺസിൽ ഒതുക്കി.
50 ഓവറിൽ 228/7 എന്ന നിലയിൽ ഇംഗ്ലണ്ടിനെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും ഇഴഞ്ഞു നീങ്ങുകയാണ്. 15 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസാണ്
ഇന്ത്യൻ സമ്പാദ്യം.
സ്മൃതി മന്ദാനയും ക്യാപ്ടൻ മിതാലി രാജും കാര്യമായ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങുകയായിരുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഭേദപ്പെട്ട തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ആദ്യ ഇംഗ്ലീഷ് വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്ക് പതിനൊന്നാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു.
ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യൻ വനിതകൾ കളത്തിലിറങ്ങിയത്.
ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിജയാശംസകൾ നേർന്നു.
COMMENTS