തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വിഎസും മുഖ്യമന്ത്രി പിണറായി വിജയനും രണ്ടുതട്ടില്‍....
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വിഎസും മുഖ്യമന്ത്രി പിണറായി വിജയനും രണ്ടുതട്ടില്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം ഏന്നാവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിയ്ക്കു കത്തു നല്‍കി. അതിനു പിന്നാലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി.
തുറമുഖ പദ്ധതിക്കെതിരെ വന്ന ആരോപണങ്ങള്‍ പരിശോധിക്കുകയാണ്. അന്വേഷണം അതിന്റെ വഴിക്കുനടക്കുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി തുറമുഖത്തിന്റെ ബര്‍ത്ത് ടെര്‍മിനല്‍ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജ്യുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് വിഎസ് മുഖ്യമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നത്.
ഒരുഭാഗത്ത് അന്വേഷണവും മറുഭാഗത്ത് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടതില്ലെന്നും വിഎസ് ആവശ്യപ്പെടുന്നു. സിഎജി കണ്ടെത്തിയവ വീണ്ടും ജുഡീഷ്യല്‍ അന്വേഷണം നടത്തി കണ്ടെത്തേണ്ടതില്ലെന്നും ഗൂഢോലോചന, ഉത്തരവാദികള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും വിഎസ് ഉന്നയിച്ചു.
മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം തുറമുഖ കരാറിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അദ്ധ്വക്ഷനായ കമ്മിഷനില്‍ മുന്‍ കേന്ദ്ര ഷിപ്പിങ്ങ് സെക്രട്ടറി കെ. മോഹന്‍ദാസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസ് മുന്‍ ഉദ്യോഗസ്ഥന്‍ പിജെ മാത്യു എന്നിവര്‍ അംഗങ്ങളാണ്. ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഴിഞ്ഞം കരാര്‍ കരാറുകാരനായ അദാനി ഗ്രൂപ്പിന് അമിതലാഭം ഉണ്ടാക്കുന്നതാണെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. പൊതു സ്വകാര്യ പങ്കാളിത്ത കരാറുകളുടെ കാലാവധി 30 വര്‍ഷമാണെങ്കിലും വിഴിഞ്ഞം കരാറില്‍ പത്തു വര്‍ഷം കൂടി നീട്ടി നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിനു പത്തു വര്‍ഷം നീട്ടി നല്‍കാനുള്ള അധികാരമുണ്ട്. എന്നാല്‍, വിഴിഞ്ഞത്തിനു സമാനമായി ഗ്രീന്‍ഫീല്‍ഡ് തുറമുഖാമായി വിഭാവനം ചെയ്യുന്ന കുളച്ചല്‍ തുറമുഖത്തിന്റെ കരാര്‍ കാലാവധി 30 വര്‍ഷം മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടുന്നു.
തുറമുഖ പദ്ധതിക്കെതിരെ വന്ന ആരോപണങ്ങള്‍ പരിശോധിക്കുകയാണ്. അന്വേഷണം അതിന്റെ വഴിക്കുനടക്കുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി തുറമുഖത്തിന്റെ ബര്‍ത്ത് ടെര്‍മിനല്‍ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജ്യുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് വിഎസ് മുഖ്യമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നത്.
ഒരുഭാഗത്ത് അന്വേഷണവും മറുഭാഗത്ത് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടതില്ലെന്നും വിഎസ് ആവശ്യപ്പെടുന്നു. സിഎജി കണ്ടെത്തിയവ വീണ്ടും ജുഡീഷ്യല്‍ അന്വേഷണം നടത്തി കണ്ടെത്തേണ്ടതില്ലെന്നും ഗൂഢോലോചന, ഉത്തരവാദികള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും വിഎസ് ഉന്നയിച്ചു.
മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം തുറമുഖ കരാറിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അദ്ധ്വക്ഷനായ കമ്മിഷനില്‍ മുന്‍ കേന്ദ്ര ഷിപ്പിങ്ങ് സെക്രട്ടറി കെ. മോഹന്‍ദാസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസ് മുന്‍ ഉദ്യോഗസ്ഥന്‍ പിജെ മാത്യു എന്നിവര്‍ അംഗങ്ങളാണ്. ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഴിഞ്ഞം കരാര്‍ കരാറുകാരനായ അദാനി ഗ്രൂപ്പിന് അമിതലാഭം ഉണ്ടാക്കുന്നതാണെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. പൊതു സ്വകാര്യ പങ്കാളിത്ത കരാറുകളുടെ കാലാവധി 30 വര്‍ഷമാണെങ്കിലും വിഴിഞ്ഞം കരാറില്‍ പത്തു വര്‍ഷം കൂടി നീട്ടി നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിനു പത്തു വര്‍ഷം നീട്ടി നല്‍കാനുള്ള അധികാരമുണ്ട്. എന്നാല്‍, വിഴിഞ്ഞത്തിനു സമാനമായി ഗ്രീന്‍ഫീല്‍ഡ് തുറമുഖാമായി വിഭാവനം ചെയ്യുന്ന കുളച്ചല്‍ തുറമുഖത്തിന്റെ കരാര്‍ കാലാവധി 30 വര്‍ഷം മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടുന്നു.
COMMENTS