ടെഹ്റാൻ: ഇറാൻ പാർലമെന്റിൽ കടന്നുകയറിയ ഭീകരർ വെടിവയ്പ്പ് നടത്തുകയും ഏതാനും പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേസമയം, മധ്യ ടെഹ്റാനിൽ ആത്മീയ ന...
ടെഹ്റാൻ: ഇറാൻ പാർലമെന്റിൽ കടന്നുകയറിയ ഭീകരർ വെടിവയ്പ്പ് നടത്തുകയും ഏതാനും പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേസമയം, മധ്യ ടെഹ്റാനിൽ ആത്മീയ നേതാവ് അയത്തുള്ള ഖൊമേനിയുടെ ശവകുടീരത്തിൽ ഭീകരാക്രമണവും നടന്നു.
ഇറാനിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ളതിനാൽ സംഭവത്തിന്റെ യഥാർത്ഥ ചിത്രം കിട്ടാൻ സമയമെടുക്കും.
രണ്ട് ആക്രമണങ്ങളിലുമായി 12 മരണം സ്ഥിരീകരിച്ചു. ഭീകര സംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ആക്രമണം നടക്കുമ്പോൾ പാർലമെൻറ് സമ്മേളിക്കുന്നുണ്ടായിരുന്നു. ആക്രമണ രംഗങ്ങൾ എംപിമാർ ലൈവായി ടിവിയിൽ കാണുന്നുണ്ടായിരുന്നു.
നാലു ഭീകരർ തോക്കും മറ്റ് ആയുധങ്ങളുമായി പാർലമെൻറിൽ കടന്നുകയറി. ഒരു ചാവേർ നാലാം നിലയിൽ സ്ഫോടനം സൃഷ്ടിച്ചു.
ഖൊമേനിയുടെ സ്മാരകത്തിൽ സ്ഫോടനം നടത്തിയത് വനിതാ ചാവേറുകളാണ്. ഒരാൾ മന്ദിരത്തിനു പുറത്തും മറ്റൊരാൾ അകത്തുമാണ് പൊട്ടിച്ചിതറിയത്. ഒരു വനിതയെ ആറു ഗ്രനേഡുകളുമായി പിടികൂടുകയും ചെയ്തു.
ഇറാക്കി ലെയും സിറിയയിലെയും സുന്നി ഭീകരത അടിച്ചമർത്താൻ ഇറാൻ സഹായിക്കുന്നതിനു തിരിച്ചടിയാണ് ആക്രമണമെന്നാണ് സൂചന.
ഇറാനിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ളതിനാൽ സംഭവത്തിന്റെ യഥാർത്ഥ ചിത്രം കിട്ടാൻ സമയമെടുക്കും.
രണ്ട് ആക്രമണങ്ങളിലുമായി 12 മരണം സ്ഥിരീകരിച്ചു. ഭീകര സംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ആക്രമണം നടക്കുമ്പോൾ പാർലമെൻറ് സമ്മേളിക്കുന്നുണ്ടായിരുന്നു. ആക്രമണ രംഗങ്ങൾ എംപിമാർ ലൈവായി ടിവിയിൽ കാണുന്നുണ്ടായിരുന്നു.
നാലു ഭീകരർ തോക്കും മറ്റ് ആയുധങ്ങളുമായി പാർലമെൻറിൽ കടന്നുകയറി. ഒരു ചാവേർ നാലാം നിലയിൽ സ്ഫോടനം സൃഷ്ടിച്ചു.
ഖൊമേനിയുടെ സ്മാരകത്തിൽ സ്ഫോടനം നടത്തിയത് വനിതാ ചാവേറുകളാണ്. ഒരാൾ മന്ദിരത്തിനു പുറത്തും മറ്റൊരാൾ അകത്തുമാണ് പൊട്ടിച്ചിതറിയത്. ഒരു വനിതയെ ആറു ഗ്രനേഡുകളുമായി പിടികൂടുകയും ചെയ്തു.
ഇറാക്കി ലെയും സിറിയയിലെയും സുന്നി ഭീകരത അടിച്ചമർത്താൻ ഇറാൻ സഹായിക്കുന്നതിനു തിരിച്ചടിയാണ് ആക്രമണമെന്നാണ് സൂചന.
COMMENTS