ശബരിമല: ശബരിമല സന്നിധാധനത്ത് ഇന്നുച്ചയ്ക്കു നാട്ടിയ സ്വർണ കൊടിമരത്തിനു ചുവട്ടിൽ മെർക്കുറി [രസം] ഒഴിച്ച് മണി ക്കുറുകൾക്കുള്ളിൽ കേടുവരുത്തി...
ശബരിമല: ശബരിമല സന്നിധാധനത്ത് ഇന്നുച്ചയ്ക്കു നാട്ടിയ സ്വർണ കൊടിമരത്തിനു ചുവട്ടിൽ മെർക്കുറി [രസം] ഒഴിച്ച് മണി ക്കുറുകൾക്കുള്ളിൽ കേടുവരുത്തിയതിനു പിന്നിൽ ബോധപൂർവമായ ചതി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ.
ധ്വജസ്ഥാപന ചടങ്ങുമായി ബന്ധപ്പെട്ട് കടകംപള്ളിയും സന്നിധാനത്തുണ്ട്.
കൊടിമരത്തിന്റെ ചുവട്ടിൽ പഞ്ചവർഗത റയിലാണ് രസം ഒഴിച്ചത്. ഇവിടെ സ്വർണം ഉരുകിയിട്ടുണ്ട്.
കൊടിമര ചുവട്ടിൽ മൂന്നു പേർ എന്തോ ഇടുന്നതു കാമറയിൽ പതിഞ്ഞിട്ടുണ്ട്.ഇവരുടെ മുഖം വ്യക്തമല്ല.
കൊടിമരത്തിൽ സ്വർണസമർപ്പണത്തിന് ഇന്ന് അനുമതിപ്പുണ്ടായിരുന്നു. അങ്ങനെ വന്നവരുടെ ദൃശ്യമാണോ കാമറയിൽ പതിഞ്ഞതെന്നും വ്യക്തമല്ല.
ഡി ജി പി ക്ക് പരാതി കൊടുത്തെന്നും ഫോറൻസിക് വിദഗ്ദ്ധർ വരുന്നുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ശബരിമലയിലെ പഴയ കൊടിമരം ദ്രവിച്ചു പോയിരുന്നു.
മൂന്നര കോടി രൂപ മുടക്കിയാണ് തേക്ക് തടിയിൽ സ്വർണം പൂശി പുതിയ കൊടിമരം സ്ഥാപിച്ചത്. ഹൈദരാബാദിലെ ഒരു സ്ഥാപനമാണ് ഇതിനുള്ള സാമ്പത്തികം ചെലവഴിച്ചത്.
ശബരിമലയ്ക്കു ഭീകര ഭീഷണി ഉണ്ടായിരുന്നതിനാൽ പുതിയ സംഭവം ഗൗരവമേറിയ അന്വേഷണം ആവശ്യപ്പെടുന്നു.
ധ്വജസ്ഥാപന ചടങ്ങുമായി ബന്ധപ്പെട്ട് കടകംപള്ളിയും സന്നിധാനത്തുണ്ട്.
കൊടിമരത്തിന്റെ ചുവട്ടിൽ പഞ്ചവർഗത റയിലാണ് രസം ഒഴിച്ചത്. ഇവിടെ സ്വർണം ഉരുകിയിട്ടുണ്ട്.
കൊടിമര ചുവട്ടിൽ മൂന്നു പേർ എന്തോ ഇടുന്നതു കാമറയിൽ പതിഞ്ഞിട്ടുണ്ട്.ഇവരുടെ മുഖം വ്യക്തമല്ല.
കൊടിമരത്തിൽ സ്വർണസമർപ്പണത്തിന് ഇന്ന് അനുമതിപ്പുണ്ടായിരുന്നു. അങ്ങനെ വന്നവരുടെ ദൃശ്യമാണോ കാമറയിൽ പതിഞ്ഞതെന്നും വ്യക്തമല്ല.
ഡി ജി പി ക്ക് പരാതി കൊടുത്തെന്നും ഫോറൻസിക് വിദഗ്ദ്ധർ വരുന്നുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ശബരിമലയിലെ പഴയ കൊടിമരം ദ്രവിച്ചു പോയിരുന്നു.
മൂന്നര കോടി രൂപ മുടക്കിയാണ് തേക്ക് തടിയിൽ സ്വർണം പൂശി പുതിയ കൊടിമരം സ്ഥാപിച്ചത്. ഹൈദരാബാദിലെ ഒരു സ്ഥാപനമാണ് ഇതിനുള്ള സാമ്പത്തികം ചെലവഴിച്ചത്.
ശബരിമലയ്ക്കു ഭീകര ഭീഷണി ഉണ്ടായിരുന്നതിനാൽ പുതിയ സംഭവം ഗൗരവമേറിയ അന്വേഷണം ആവശ്യപ്പെടുന്നു.
COMMENTS