ലണ്ടന്‍ : ഇംഗ്‌ളീഷുകാരെ അവരുടെ നാട്ടില്‍ ചെന്നു കീഴടക്കി, പാകിസ്ഥാന്‍ ഐസിസി ചാന്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യ...
ലണ്ടന്‍ : ഇംഗ്‌ളീഷുകാരെ അവരുടെ നാട്ടില്‍ ചെന്നു കീഴടക്കി, പാകിസ്ഥാന്‍ ഐസിസി ചാന്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യ-ബംഗ്‌ളദേശ് സെമിയിലെ വിജയികളുമായിട്ടായിരിക്കും ഫൈനലില്‍ പാകിസ്ഥാന്‍ ഏറ്റുമുട്ടുക. എട്ടുവിക്കറ്റിനാണ് ഇംഗ്‌ളണ്ടിനെ പാകിസ്ഥാന്‍ അടിച്ചൊതുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 211 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മികച്ച ഫോമിലായിരുന്ന ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ പാക് ബൗളര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് ഇന്നിംഗ്‌സ് ഒരു പന്ത് ശേഷിക്കേ അവസാനിക്കുകയായിരുന്നു. 46 റണ്‍സ് നേടിയ ജോ റൂട്ടാണ് അവരുടെ നിരയിലെ ടോപ്പ് സ്‌കോറര്‍.
ഇംഗ്ലണ്ടിന് അലക്‌സ് ഹെയില്‍സും ജോണി ബെയിര്‍സ്റ്റോയും ഭേദപ്പെട്ട തുടക്കം നല്‍കിയിരുന്നു. 5.5 ഓവറില്‍ 34 റണ്‍സ് നേടിയ സഖ്യത്തെ റുമാന്‍ റയീസ് വേര്‍പിരിച്ചു. അതോടെ അവരുടെ കഷ്ടകാലവും തുടങ്ങി.
റൂട്ട്‌ബെയിര്‍സ്റ്റോ സഖ്യം രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 80ല്‍ എത്തിയപ്പോള്‍ ബെയിര്‍സ്റ്റോ വീണു. തുടര്‍ന്ന് റൂട്ടിന് കൂട്ടായി ക്യാപ്റ്റന്‍ മോര്‍ഗന്‍ എത്തിയപ്പോഴും ഇംഗ്ലണ്ട് സ്‌കോര്‍ മുന്നോട്ടുനീങ്ങി. സഖ്യം 48 റണ്‍സ് നേടി പിരിഞ്ഞു. റൂട്ട് പുറത്താകുന്‌പോള്‍ 128/3 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് പിന്നീട് തകര്‍ന്നടിയുകയായിരുന്നു.
ബെയിര്‍സ്റ്റോ (43), മോര്‍ഗന്‍ (33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വാലറ്റം തകര്‍ന്നു.
പാകിസ്ഥാന് വേണ്ടി ഹസന്‍ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജുനൈദ് ഖാന്‍, റുമാന്‍ റയീസ് എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
ജയിക്കാന്‍ 50 ഓവറില്‍ 212 റന്‍സായിരുന്നു പാകിസ്ഥാനു വേണ്ടിയിരുന്നത്. 77 പന്തുകള്‍ ബാക്കിനിറുത്തിയാണ് പാകിസ്ഥാന്‍ സ്വപ്നതുല്യമായ ജയം നേടിയിരിക്കുന്നത്. രണ്ടു വിക്കറ്റു മാത്രമാണ് ഈ ജയത്തിലേക്ക് അവര്‍ക്ക് നഷ്ടപ്പെടുത്തേണ്ടിവന്നതെന്നത് അവരുടെ ജയത്തിന്റെ ആധികാരികത വ്യക്തമാക്കുന്നു.
ഇംഗ്‌ളണ്ടിന്റെ കരുത്തുറ്റ ബൗളിംഗ് നിരയ്ക്കു മുന്നില്‍ പാകിസ്ഥാന്‍ പതറി വീഴുമെന്നായിരുന്നു പൊതുവേ കരുതിയിരുന്നത്. എന്നാല്‍, സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓപ്പണര്‍മാരായ അഷര്‍ അലിയും ഫഖര്‍ സമാനും ചേര്‍ന്ന് പാകിസ്ഥാനെ സുരക്ഷിത നിലയിലെത്തിച്ച ശേഷം പിരിയുകയായിരുന്നു.
118 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 100 പന്തില്‍ നിന്ന് അഷര്‍ 76 റണ്‍സെടുത്തു. 58 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഫഖര്‍ കരുത്തുറ്റ പിന്തുണ നല്കി. ഇരുപത്തിരണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ ഫഖറിനെ റാഷിദ് മടരക്കി. എന്നാല്‍, ബബര്‍ അസമും (38) മുഹമ്മദ് ഹഫീസും (27) പുറത്താകാതെ ടീമിനെ വിജയതീരത്തെത്തിച്ചു.
ഈ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഫൈനലില്‍ എത്തുമെന്ന് അവര്‍ പോലും സ്വപ്‌നേപി നിനച്ചിരുന്നുല്ല. എന്നാല്‍, ഇംഗ്‌ളണ്ടാകട്ടെ ടൂര്‍ണമെന്റിലെ ഫേവറിസ്റ്റുകളുമായിരുന്നു.
PAK 215/2 (37.1 Ovs) • ENG 211 (49.5 Ovs)
Pakistan won by 8 wkts
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 211 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മികച്ച ഫോമിലായിരുന്ന ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ പാക് ബൗളര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് ഇന്നിംഗ്‌സ് ഒരു പന്ത് ശേഷിക്കേ അവസാനിക്കുകയായിരുന്നു. 46 റണ്‍സ് നേടിയ ജോ റൂട്ടാണ് അവരുടെ നിരയിലെ ടോപ്പ് സ്‌കോറര്‍.
ഇംഗ്ലണ്ടിന് അലക്‌സ് ഹെയില്‍സും ജോണി ബെയിര്‍സ്റ്റോയും ഭേദപ്പെട്ട തുടക്കം നല്‍കിയിരുന്നു. 5.5 ഓവറില്‍ 34 റണ്‍സ് നേടിയ സഖ്യത്തെ റുമാന്‍ റയീസ് വേര്‍പിരിച്ചു. അതോടെ അവരുടെ കഷ്ടകാലവും തുടങ്ങി.
റൂട്ട്‌ബെയിര്‍സ്റ്റോ സഖ്യം രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 80ല്‍ എത്തിയപ്പോള്‍ ബെയിര്‍സ്റ്റോ വീണു. തുടര്‍ന്ന് റൂട്ടിന് കൂട്ടായി ക്യാപ്റ്റന്‍ മോര്‍ഗന്‍ എത്തിയപ്പോഴും ഇംഗ്ലണ്ട് സ്‌കോര്‍ മുന്നോട്ടുനീങ്ങി. സഖ്യം 48 റണ്‍സ് നേടി പിരിഞ്ഞു. റൂട്ട് പുറത്താകുന്‌പോള്‍ 128/3 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് പിന്നീട് തകര്‍ന്നടിയുകയായിരുന്നു.
ബെയിര്‍സ്റ്റോ (43), മോര്‍ഗന്‍ (33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വാലറ്റം തകര്‍ന്നു.
പാകിസ്ഥാന് വേണ്ടി ഹസന്‍ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജുനൈദ് ഖാന്‍, റുമാന്‍ റയീസ് എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
ജയിക്കാന്‍ 50 ഓവറില്‍ 212 റന്‍സായിരുന്നു പാകിസ്ഥാനു വേണ്ടിയിരുന്നത്. 77 പന്തുകള്‍ ബാക്കിനിറുത്തിയാണ് പാകിസ്ഥാന്‍ സ്വപ്നതുല്യമായ ജയം നേടിയിരിക്കുന്നത്. രണ്ടു വിക്കറ്റു മാത്രമാണ് ഈ ജയത്തിലേക്ക് അവര്‍ക്ക് നഷ്ടപ്പെടുത്തേണ്ടിവന്നതെന്നത് അവരുടെ ജയത്തിന്റെ ആധികാരികത വ്യക്തമാക്കുന്നു.
ഇംഗ്‌ളണ്ടിന്റെ കരുത്തുറ്റ ബൗളിംഗ് നിരയ്ക്കു മുന്നില്‍ പാകിസ്ഥാന്‍ പതറി വീഴുമെന്നായിരുന്നു പൊതുവേ കരുതിയിരുന്നത്. എന്നാല്‍, സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓപ്പണര്‍മാരായ അഷര്‍ അലിയും ഫഖര്‍ സമാനും ചേര്‍ന്ന് പാകിസ്ഥാനെ സുരക്ഷിത നിലയിലെത്തിച്ച ശേഷം പിരിയുകയായിരുന്നു.
118 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 100 പന്തില്‍ നിന്ന് അഷര്‍ 76 റണ്‍സെടുത്തു. 58 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഫഖര്‍ കരുത്തുറ്റ പിന്തുണ നല്കി. ഇരുപത്തിരണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ ഫഖറിനെ റാഷിദ് മടരക്കി. എന്നാല്‍, ബബര്‍ അസമും (38) മുഹമ്മദ് ഹഫീസും (27) പുറത്താകാതെ ടീമിനെ വിജയതീരത്തെത്തിച്ചു.
ഈ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഫൈനലില്‍ എത്തുമെന്ന് അവര്‍ പോലും സ്വപ്‌നേപി നിനച്ചിരുന്നുല്ല. എന്നാല്‍, ഇംഗ്‌ളണ്ടാകട്ടെ ടൂര്‍ണമെന്റിലെ ഫേവറിസ്റ്റുകളുമായിരുന്നു.
COMMENTS