സ്വന്തം ലേഖകൻ തിരുവനന്തപുരം: കാസർകോട് മുനിസിപ്പാലിറ്റിയിലെ തുരുത്തി വാർഡിൽ പുതുതായി രൂപം കൊണ്ട ഗാസ തെരുവിൽ കേന്ദ്ര ഇൻറലിജൻസ് ഏജൻസിയും ദ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാസർകോട് മുനിസിപ്പാലിറ്റിയിലെ തുരുത്തി വാർഡിൽ പുതുതായി രൂപം കൊണ്ട ഗാസ തെരുവിൽ കേന്ദ്ര ഇൻറലിജൻസ് ഏജൻസിയും ദേശീയ അന്വേഷണ ഏജൻസിയും കണ്ണു വയ്ക്കുന്നുവെന്ന് റിപ്പോർട്ട്.
ടൈംസ് ഒഫ് ഇന്ത്യയാണ് ഈ റിപ്പോർട്ട് പുറത്തു കൊണ്ടുവന്നത്.
പലസ്തീനിൽ ഇസ്രയേലും ഈജിപ്റ്റും അവകാശവാദമുന്നയിക്കുന്ന മുനമ്പാണ് ഗാസ . ചോരപ്പുഴ ഒഴുകുന്ന ഗാസയുടെ പേര് തെരുവിനിട്ടത് ബോധപൂർവമാണെന്ന നിഗമനത്തിലാണ് ഇന്റലിജൻസ് ഏജൻസികൾ .
തുരുത്തിയിൽ മാത്രമല്ല, മറ്റു പലേടത്തും സ്ഥലങ്ങൾക്ക് സമാനമായ പുനർനാമകരണം നടക്കുന്നുണ്ട്. ചിലേടത്ത് എതിർപ്പു നിമിത്തം നടക്കാതെയും പോകുന്നു.
2016 ന് ശേഷം 21 യുവാക്കളെ പലപ്പോഴായി കാണാതായ പ്രദേശങ്ങൾക്കടുത്താണ് പുതിയ ഗാസ തെരുവെന്നതാണ് അന്വേഷണ ഏജൻസികൾ കൂടുതൽ ജാഗ്രത പുലർത്താൻ കാരണം.
പുനർനാമകരണങ്ങൾക്കു പിന്നിൽ വ്യക്തമായ ബാഹ്യമായ ഇടപെടലുകൾ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ .
ഗാസ തെരുവ് ഉദ്ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറാണ്. ഉദ്ഘാടനം ചെയ്യാനിരുന്നത് താനല്ലെന്നും പ്രത്യേക സാഹചര്യത്തിൽ തനിക്ക് ഉദ്ഘാടനം ചെയ്യേണ്ടി വരികയായിരുന്നെന്നും ബഷീർ പറയുന്നു.
തിരുവനന്തപുരം: കാസർകോട് മുനിസിപ്പാലിറ്റിയിലെ തുരുത്തി വാർഡിൽ പുതുതായി രൂപം കൊണ്ട ഗാസ തെരുവിൽ കേന്ദ്ര ഇൻറലിജൻസ് ഏജൻസിയും ദേശീയ അന്വേഷണ ഏജൻസിയും കണ്ണു വയ്ക്കുന്നുവെന്ന് റിപ്പോർട്ട്.
ടൈംസ് ഒഫ് ഇന്ത്യയാണ് ഈ റിപ്പോർട്ട് പുറത്തു കൊണ്ടുവന്നത്.
പലസ്തീനിൽ ഇസ്രയേലും ഈജിപ്റ്റും അവകാശവാദമുന്നയിക്കുന്ന മുനമ്പാണ് ഗാസ . ചോരപ്പുഴ ഒഴുകുന്ന ഗാസയുടെ പേര് തെരുവിനിട്ടത് ബോധപൂർവമാണെന്ന നിഗമനത്തിലാണ് ഇന്റലിജൻസ് ഏജൻസികൾ .
തുരുത്തിയിൽ മാത്രമല്ല, മറ്റു പലേടത്തും സ്ഥലങ്ങൾക്ക് സമാനമായ പുനർനാമകരണം നടക്കുന്നുണ്ട്. ചിലേടത്ത് എതിർപ്പു നിമിത്തം നടക്കാതെയും പോകുന്നു.
2016 ന് ശേഷം 21 യുവാക്കളെ പലപ്പോഴായി കാണാതായ പ്രദേശങ്ങൾക്കടുത്താണ് പുതിയ ഗാസ തെരുവെന്നതാണ് അന്വേഷണ ഏജൻസികൾ കൂടുതൽ ജാഗ്രത പുലർത്താൻ കാരണം.
പുനർനാമകരണങ്ങൾക്കു പിന്നിൽ വ്യക്തമായ ബാഹ്യമായ ഇടപെടലുകൾ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ .
ഗാസ തെരുവ് ഉദ്ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറാണ്. ഉദ്ഘാടനം ചെയ്യാനിരുന്നത് താനല്ലെന്നും പ്രത്യേക സാഹചര്യത്തിൽ തനിക്ക് ഉദ്ഘാടനം ചെയ്യേണ്ടി വരികയായിരുന്നെന്നും ബഷീർ പറയുന്നു.
COMMENTS