ന്യൂഡല്‍ഹി: ദളിത് കാര്‍ഡിറക്കി കളിക്കുന്ന എന്‍ഡിഎയെ അതേ നാണയത്തില്‍ നേരിട്ട് പ്രതിപക്ഷവും. ലോക്‌സഭാ മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ...
ന്യൂഡല്‍ഹി: ദളിത് കാര്‍ഡിറക്കി കളിക്കുന്ന എന്‍ഡിഎയെ അതേ നാണയത്തില്‍ നേരിട്ട് പ്രതിപക്ഷവും. ലോക്‌സഭാ മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ മീരാ കുമാറാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തത്.
ബിഹാര്‍ ഗവര്‍ണ്ണറും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവുമായ റാം നാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി ഇടഞ്ഞു നിന്ന ഘടകകക്ഷികളുടെ പിന്തുണ പിടിച്ചുവാങ്ങുകയായിരുന്നു. എതിര്‍ശബ്ദവുമായി എത്തിയ ശിവസേന പോലും പിന്നീട് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി റാം നാഥ് കോവിന്ദിനെ തിരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കുകയായിരുന്നു. ദളിത് സ്ഥാനാര്‍ത്ഥി വന്നതോടെ ജെഡി(യു) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചു.
ഇതോടെ വെട്ടിലായത് പ്രതിപക്ഷ പാര്‍ട്ടികളാണ്. ഇതിനു പരിഹാരമായാണ് ഒരു ദളിത് സ്ഥാനാര്‍ത്ഥിയെ തന്നെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പുറമെ സ്ത്രീയെന്നുള്ള അധിക പരിഗണന കൂടി ലഭിക്കുമെന്നും കണക്കുകൂട്ടുന്നുണ്ട്.
മീരാ കുമാറിനൊപ്പം മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ബി. ആര്‍. അംബേദ്കറുടെ കൊച്ചുമകന്‍ എന്നിവരും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ടായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പാര്‍ലമെന്റു ഹൗസിലെ ലൈബ്രറിയിലാണ് നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബിഹാര്‍ ഗവര്‍ണ്ണറും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവുമായ റാം നാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി ഇടഞ്ഞു നിന്ന ഘടകകക്ഷികളുടെ പിന്തുണ പിടിച്ചുവാങ്ങുകയായിരുന്നു. എതിര്‍ശബ്ദവുമായി എത്തിയ ശിവസേന പോലും പിന്നീട് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി റാം നാഥ് കോവിന്ദിനെ തിരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കുകയായിരുന്നു. ദളിത് സ്ഥാനാര്‍ത്ഥി വന്നതോടെ ജെഡി(യു) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചു.
ഇതോടെ വെട്ടിലായത് പ്രതിപക്ഷ പാര്‍ട്ടികളാണ്. ഇതിനു പരിഹാരമായാണ് ഒരു ദളിത് സ്ഥാനാര്‍ത്ഥിയെ തന്നെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പുറമെ സ്ത്രീയെന്നുള്ള അധിക പരിഗണന കൂടി ലഭിക്കുമെന്നും കണക്കുകൂട്ടുന്നുണ്ട്.
മീരാ കുമാറിനൊപ്പം മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ബി. ആര്‍. അംബേദ്കറുടെ കൊച്ചുമകന്‍ എന്നിവരും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ടായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പാര്‍ലമെന്റു ഹൗസിലെ ലൈബ്രറിയിലാണ് നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.
SummARY: Making it a Dalit vs Dalit battle in the presidential election, the Opposition parties today picked former Lok Sabha speaker Meira Kumar as their candidate for India's next president. After a meeting of 17 opposition parties, Congress leader Ghulam Nabi Azad said Meira Kumar's name was selected unanimously by one and all. He said there could not have been a better candidate for the top constitutional post.
Congress president Sonia Gandhi, who chaired the meeting, said she appeals to all secular parties - if there are any left - to support Meira Kumar.
COMMENTS