കാസർകോട്: കാസർകോട്ടു നിന്ന് വേളാങ്കണ്ണി തീർത്ഥാടനത്തിനു പോയ നവ ദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴു പേർ തമിഴ് നാട്ടിൽ വാഹനാപകടത്തിൽ മരി...
കാസർകോട്: കാസർകോട്ടു നിന്ന് വേളാങ്കണ്ണി തീർത്ഥാടനത്തിനു പോയ നവ ദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴു പേർ തമിഴ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു.
കാസർകോട് ബന്ദിയോട് മണ്ടക്കാപ്പ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
ഹെറാള്‍ഡ് മന്ദേരോ (55), ഭാര്യ പ്രസില്ല മന്ദേരോ (40), മകന്‍ റോഷന്‍ (22), ഹെറാള്‍ഡിന്റെ സഹോദരന്‍ ആല്‍വിന്‍ മന്ദേരോ (29), ഭാര്യ പ്രീമ മന്ദേരോ (26), മറ്റൊരു സഹോദരന്‍ സതറിന്‍ മന്ദേരോ (30), മകള്‍ ഷാരോണ്‍ (ഏഴ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ആറ് പേര്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
ഹെറാള്‍ഡിന്റെ ഇരട്ടമക്കളിലൊരാളായ രോഹിത് (22), സതറിന്റെ ഭാര്യ ജേഷ്മ (26), മകള്‍ സാന്‍വി (മൂന്ന് വയസ്), റീമ എന്നിവര്‍ ഗുരുതര പരിക്കുകളോടെ കരൂര്‍ കുഴിത്തലൈ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആല്‍വിനും പ്രീമയും അടുത്തിടെയാണ് വിവാഹിതരായത്.
വേളാങ്കണ്ണിയില്‍ നിന്നു മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ക്വാളിസ് കാറില്‍ കരൂരില്‍ വച്ച് എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമായത്.
കുടുംബാംഗങ്ങളായ 11 പേരാണ് തീര്‍ത്ഥാടനത്തിന് പോയത്. മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍ പെട്ടവര്‍. പത്ത് വര്‍ഷമായി ഇവര്‍ മണ്ടേക്കാപ്പിലാണ് താമസം.
കാസർകോട് ബന്ദിയോട് മണ്ടക്കാപ്പ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
ഹെറാള്‍ഡ് മന്ദേരോ (55), ഭാര്യ പ്രസില്ല മന്ദേരോ (40), മകന്‍ റോഷന്‍ (22), ഹെറാള്‍ഡിന്റെ സഹോദരന്‍ ആല്‍വിന്‍ മന്ദേരോ (29), ഭാര്യ പ്രീമ മന്ദേരോ (26), മറ്റൊരു സഹോദരന്‍ സതറിന്‍ മന്ദേരോ (30), മകള്‍ ഷാരോണ്‍ (ഏഴ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ആറ് പേര്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
ഹെറാള്‍ഡിന്റെ ഇരട്ടമക്കളിലൊരാളായ രോഹിത് (22), സതറിന്റെ ഭാര്യ ജേഷ്മ (26), മകള്‍ സാന്‍വി (മൂന്ന് വയസ്), റീമ എന്നിവര്‍ ഗുരുതര പരിക്കുകളോടെ കരൂര്‍ കുഴിത്തലൈ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആല്‍വിനും പ്രീമയും അടുത്തിടെയാണ് വിവാഹിതരായത്.
വേളാങ്കണ്ണിയില്‍ നിന്നു മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ക്വാളിസ് കാറില്‍ കരൂരില്‍ വച്ച് എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമായത്.
കുടുംബാംഗങ്ങളായ 11 പേരാണ് തീര്‍ത്ഥാടനത്തിന് പോയത്. മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍ പെട്ടവര്‍. പത്ത് വര്‍ഷമായി ഇവര്‍ മണ്ടേക്കാപ്പിലാണ് താമസം.
COMMENTS