Mumbai Indians 129/8 (20) Rising Pune Supergiant 126/6 (20) ഹൈദരാബാദ്: ക്രിക്കറ്റിന്റ എല്ലാ അനിശ്ചിതത്വവും നിറഞ്ഞ മത്സരത്തില്‍ റെസിംഗ...
Mumbai Indians 129/8 (20) Rising Pune Supergiant 126/6 (20)
ഹൈദരാബാദ്: ക്രിക്കറ്റിന്റ എല്ലാ അനിശ്ചിതത്വവും നിറഞ്ഞ മത്സരത്തില്‍ റെസിംഗ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ കൈയില്‍ നിന്നു മത്സരം പിടിച്ചുവാങ്ങി മുംബയ് ഇന്ത്യന്‍സ് വീണ്ടും ചാമ്പ്യന്മാരായി. ഒരു റണ്‍സിനാണ് മുംബയുടെ വിജയം.
ബാറ്റിംഗില്‍ പരാജയപ്പെട്ട മുംബയ് അവസാന ഓവറുകളില്‍ ബൗളിംഗിലുണ്ടാക്കിയ നേട്ടമാണ് അവരെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. പുണെയ്ക്കാകട്ടെ, അനായാസം ജയിക്കാമായിരുന്ന കളി കൈവിട്ടുകളഞ്ഞതിന്റെ വേദന അടുത്തെങ്ങും മാറാനും ഇടയില്ല.
തുടക്കത്തില്‍ തന്നെ ത്രിപാഠിയെ ബുംറ എല്‍ബിയില്‍ കുടുക്കി പുറത്താക്കിയത് പുണെയ്ക്കു കനത്ത ആഘാതമാകുമെന്നു കരുതിയെങ്കിലും അജിന്‍ക്യ രഹാനെയുടെ സമയോചിത ഇടപടലിലൂടെ പുണെ കളിയിലേക്കു തിരിച്ചെത്തി.
ക്ഷമയോടെ, ഏകദിന ശൈലിയില്‍ കളിച്ച രഹാനെയും ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് കളി മുന്നോട്ടു കൊണ്ടുപോയി. കൂറ്റന്‍ അടികള്‍ക്കു ശ്രമിക്കാതെ, പരിമിതമായ ലക്ഷ്യം മറികടക്കുകയായിരുന്നു രഹാനെയുടെയും സ്മിത്തിന്റെയും ശ്രമം. പക്ഷേ, ഇടയ്ക്ക് ഒന്നുരണ്ടു ഫോറുകളെങ്കിലും പായിക്കാന്‍ ശ്രമിക്കാതിരുന്നതിന്റെ വിലയാണ് പുണെയ്ക്കു കൊടുക്കേണ്ടിവന്നത്.
കളിയുടെ ഗതി തിരിച്ച മിച്ചല്‍ ജോണ്‍സണെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
മൂന്നാം ഓവറില്‍ രഹാനെയുടെ ഒരു അനായാസ ക്യാച്ച് സഌപ്പില്‍ ക്രുനാല്‍ പാണ്ഡ്യ കൈവിട്ടുകളഞ്ഞു. ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ച്ചയുടെ പടുകുഴിയില്‍ വീണ ടീമിനെ തിരികെ പിടിച്ചുകയറ്റിയ ക്രുനാല്‍ പാണ്ഡ്യ രണ്ടാം ഇന്നിംഗ്‌സില്‍ അങ്ങനെ വില്ലനായി മാറി.
11.5 ഓവര്‍ എത്തിമ്പോള്‍ 71/2 എന്ന സുരക്ഷിത നിലയില്‍ ടീമിനെ എത്തിച്ച ശേഷമാണ് രഹാനെ പിന്‍വാങ്ങിയത്. മിച്ചല്‍ ജോണ്‍സന്റെ മന്ദതാളത്തിലെ പന്താണ് രഹാനെയുടെ ഇന്നിംഗ്‌സിനു തിരശ്ശീല വീഴ്ത്തിയത്. പൊള്ളാര്‍ഡ് ക്യാച്ചെടുത്ത് പുറത്താകുമ്പോള്‍ 38 പന്തില്‍ 44 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. ടീമിനെ സംബന്ധിച്ച് അതു വലിയ വിലയുള്ള സ്‌കോറായിരുന്നു.
തുടര്‍ന്നെത്തിയ എംഎസ് ധോണി കാര്യമായ സംഭാവനയൊന്നും നല്കാതെ പുറത്തായി. 13 പന്തില്‍ പത്തു റണ്‍സായിരുന്നു ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചു പുറത്താകുമ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. ലോകത്തിലെ ഏറ്റവും മികച്ച മാച്ച് ഫിനിഷര്‍മാരില്‍ ഒരാളായ ധോണിയുടെ പുറത്താകല്‍ മുംബയ് ക്യാമ്പില്‍ വലിയ ആഹഌദം പരത്തി. ഒപ്പം അതു പുണെയുടെ പെട്ടിയിലെ ആണിയുമായി. ധോണി ക്രീസിലുണ്ടായിരുന്നുവെങ്കില്‍ ഈ കളി പുണെ ജയിക്കുമെന്ന് ഉറപ്പായിരുന്നു.
മിച്ചല്‍ ജോണ്‍സന്റെ അവസാന ഓവറാണ് കളിയുടെ ഗതിയാകെ മാറ്റിമറിച്ചത്.
ധോണിക്കു ശേഷമെത്തിയ മനോജ് തിവാരി ജോണ്‍സന്റെ ആദ്യ പന്ത് ഫോര്‍ പറത്തി. ഇതോെട അഞ്ചു പന്തില്‍ ഏഴു റണ്‍സ് വേണമെന്ന നിലയിലായി പുണെ. ഇതോടെ പുണെ വീണ്ടും കൡയിലേക്കു തിരിച്ചെത്തുകയാണെന്നു തോന്നി. പുണെ ക്യാമ്പിലും ആഹ് ളാദം നുരഞ്ഞു.
അടുത്ത പന്തിലും ഫോറിനു ശ്രമിച്ച മനോജ് തിവാരിയെ ബൗണ്ടറി ലൈനില്‍ പൊള്ളാര്‍ഡ് പിടികൂടി. ഇതോടെ കളി മുറുകിത്തുടങ്ങി.
അടുത്ത ഊഴം ക്യാപ്ടന്‍ സ്മിത്തിന്റേതായിരുന്നു. ക്യാപ്ടന്റെ ഇന്നിംഗ്‌സ് കളിച്ച സ്മിത്തിനെ അമ്പാട്ടി റായ്ഡു ബൗണ്ടറി ലൈനില്‍ പിടിച്ചു പുറത്താക്കുമ്പോള്‍ മൂന്നു പന്തില്‍ ഏഴു റണ്‍സ് വേണമെന്ന നിലയിലായി പുണെ. അതോടെ അവരുടെ പ്രതീക്ഷ നശിച്ചുതുടങ്ങിയിരുന്നു.
തൊട്ടടുത്ത പന്തില്‍ ഒരു റണ്‍സ്. അതോടെ രണ്ടു പന്തില്‍ ആറ് എന്ന നിലയിലായി പുണെ. അടുത്ത പന്തില്‍ ഡാനിയല്‍ ക്രിസ്റ്റ്യന്‍ രണ്ടു റണ്‍സെടുത്തു. ഇതോടെ അവസാന പന്തില്‍ നാലു റണ്‍സ് എടുത്താല്‍ ജയിക്കാമെന്നായി. പക്ഷേ, അവസാന ബോള്‍ ജോണ്‍സണ്‍ എറിഞ്ഞു കഴിഞ്ഞപ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞത് 128/6 എന്നായിരന്നു. ഒരു റണ്‍ കൂടിയുണ്ടായിരുന്നെങ്കില്‍ മത്സരം സമനിലയിലാകുമായിരുന്നു. അതിനും കഴിയാതെ പുണെയുടെ ദുരന്തം പൂര്‍ത്തിയാവുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ പുണെയുടെ കൃത്യതയാര്‍ന്ന ബൗളിംഗിനു മുന്നില്‍ മുംബയ് പതറിപ്പോവുകയായിരുന്നു. അവസാന ഓവറുകളില്‍ പാണ്ഡ്യ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മുംബയ് 129 റണ്‍സെങ്കിലും എടുക്കാന്‍ സഹായകമായത്.
മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ മുംബയ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമാണെന്ന് തുടക്കത്തില്‍ തോന്നിച്ചിരുന്നു.
മൂന്നാം ഓവറില്‍ മുംബയ് ഓപ്പണര്‍മാരെ മടക്കിയ ജയദേവ് ഉനദ്ഘട് മുംബയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കീറന്‍ പൊള്ളാര്‍ഡ് എന്നിവരെ മടക്കിക്കൊണ്ട് ആദം സാംപ മുംബയ്ക്കു കനത്ത പ്രഹരമേല്‍പ്പിച്ചു.
വിക്കറ്റുകള്‍ തുരുതുരാ പൊഴിയുമ്പോഴും പിടിച്ചുനിന്ന ക്രുനാല്‍ ക്രുനാല്‍ പാണ്ഡ്യ (38 പന്തില്‍ 47) അവസാന ഓവറുകളില്‍ തകര്‍ത്തിടിച്ചിരുന്നില്ലെങ്കില്‍ മുംബയുടെ നില കൂടുതല്‍ ദയനീയമാവുമായിരുന്നു.
എട്ടാം വിക്കറ്റില്‍ മിച്ചല്‍ ജോണ്‍സന്‍ കൂട്ടിനു വന്നപ്പോഴാണ് ക്രുനാല്‍ പാണ്ഡ്യ കൂടുതല്‍ കത്തിക്കയറിയത്. അവസാന പന്തില്‍ പുറത്തായ ക്രുനാല്‍ പാണ്ഡ്യയ്ക്കു പക്ഷേ, സെഞ്ചുറി തികയ്ക്കാനായില്ല. 13 പന്തില്‍ 12 റണ്‍സെടുത്ത് മിച്ചല്‍ ജോണ്‍സണ്‍ ത്താകാതെ നിന്നു.
ഉനദ്ഘട്, സാംപ, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ പുണെയ്ക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഹൈദരാബാദ്: ക്രിക്കറ്റിന്റ എല്ലാ അനിശ്ചിതത്വവും നിറഞ്ഞ മത്സരത്തില്‍ റെസിംഗ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ കൈയില്‍ നിന്നു മത്സരം പിടിച്ചുവാങ്ങി മുംബയ് ഇന്ത്യന്‍സ് വീണ്ടും ചാമ്പ്യന്മാരായി. ഒരു റണ്‍സിനാണ് മുംബയുടെ വിജയം.
ബാറ്റിംഗില്‍ പരാജയപ്പെട്ട മുംബയ് അവസാന ഓവറുകളില്‍ ബൗളിംഗിലുണ്ടാക്കിയ നേട്ടമാണ് അവരെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. പുണെയ്ക്കാകട്ടെ, അനായാസം ജയിക്കാമായിരുന്ന കളി കൈവിട്ടുകളഞ്ഞതിന്റെ വേദന അടുത്തെങ്ങും മാറാനും ഇടയില്ല.
തുടക്കത്തില്‍ തന്നെ ത്രിപാഠിയെ ബുംറ എല്‍ബിയില്‍ കുടുക്കി പുറത്താക്കിയത് പുണെയ്ക്കു കനത്ത ആഘാതമാകുമെന്നു കരുതിയെങ്കിലും അജിന്‍ക്യ രഹാനെയുടെ സമയോചിത ഇടപടലിലൂടെ പുണെ കളിയിലേക്കു തിരിച്ചെത്തി.
ക്ഷമയോടെ, ഏകദിന ശൈലിയില്‍ കളിച്ച രഹാനെയും ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് കളി മുന്നോട്ടു കൊണ്ടുപോയി. കൂറ്റന്‍ അടികള്‍ക്കു ശ്രമിക്കാതെ, പരിമിതമായ ലക്ഷ്യം മറികടക്കുകയായിരുന്നു രഹാനെയുടെയും സ്മിത്തിന്റെയും ശ്രമം. പക്ഷേ, ഇടയ്ക്ക് ഒന്നുരണ്ടു ഫോറുകളെങ്കിലും പായിക്കാന്‍ ശ്രമിക്കാതിരുന്നതിന്റെ വിലയാണ് പുണെയ്ക്കു കൊടുക്കേണ്ടിവന്നത്.
കളിയുടെ ഗതി തിരിച്ച മിച്ചല്‍ ജോണ്‍സണെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
മൂന്നാം ഓവറില്‍ രഹാനെയുടെ ഒരു അനായാസ ക്യാച്ച് സഌപ്പില്‍ ക്രുനാല്‍ പാണ്ഡ്യ കൈവിട്ടുകളഞ്ഞു. ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ച്ചയുടെ പടുകുഴിയില്‍ വീണ ടീമിനെ തിരികെ പിടിച്ചുകയറ്റിയ ക്രുനാല്‍ പാണ്ഡ്യ രണ്ടാം ഇന്നിംഗ്‌സില്‍ അങ്ങനെ വില്ലനായി മാറി.
11.5 ഓവര്‍ എത്തിമ്പോള്‍ 71/2 എന്ന സുരക്ഷിത നിലയില്‍ ടീമിനെ എത്തിച്ച ശേഷമാണ് രഹാനെ പിന്‍വാങ്ങിയത്. മിച്ചല്‍ ജോണ്‍സന്റെ മന്ദതാളത്തിലെ പന്താണ് രഹാനെയുടെ ഇന്നിംഗ്‌സിനു തിരശ്ശീല വീഴ്ത്തിയത്. പൊള്ളാര്‍ഡ് ക്യാച്ചെടുത്ത് പുറത്താകുമ്പോള്‍ 38 പന്തില്‍ 44 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. ടീമിനെ സംബന്ധിച്ച് അതു വലിയ വിലയുള്ള സ്‌കോറായിരുന്നു.
തുടര്‍ന്നെത്തിയ എംഎസ് ധോണി കാര്യമായ സംഭാവനയൊന്നും നല്കാതെ പുറത്തായി. 13 പന്തില്‍ പത്തു റണ്‍സായിരുന്നു ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചു പുറത്താകുമ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. ലോകത്തിലെ ഏറ്റവും മികച്ച മാച്ച് ഫിനിഷര്‍മാരില്‍ ഒരാളായ ധോണിയുടെ പുറത്താകല്‍ മുംബയ് ക്യാമ്പില്‍ വലിയ ആഹഌദം പരത്തി. ഒപ്പം അതു പുണെയുടെ പെട്ടിയിലെ ആണിയുമായി. ധോണി ക്രീസിലുണ്ടായിരുന്നുവെങ്കില്‍ ഈ കളി പുണെ ജയിക്കുമെന്ന് ഉറപ്പായിരുന്നു.
മിച്ചല്‍ ജോണ്‍സന്റെ അവസാന ഓവറാണ് കളിയുടെ ഗതിയാകെ മാറ്റിമറിച്ചത്.
ധോണിക്കു ശേഷമെത്തിയ മനോജ് തിവാരി ജോണ്‍സന്റെ ആദ്യ പന്ത് ഫോര്‍ പറത്തി. ഇതോെട അഞ്ചു പന്തില്‍ ഏഴു റണ്‍സ് വേണമെന്ന നിലയിലായി പുണെ. ഇതോടെ പുണെ വീണ്ടും കൡയിലേക്കു തിരിച്ചെത്തുകയാണെന്നു തോന്നി. പുണെ ക്യാമ്പിലും ആഹ് ളാദം നുരഞ്ഞു.
അടുത്ത പന്തിലും ഫോറിനു ശ്രമിച്ച മനോജ് തിവാരിയെ ബൗണ്ടറി ലൈനില്‍ പൊള്ളാര്‍ഡ് പിടികൂടി. ഇതോടെ കളി മുറുകിത്തുടങ്ങി.
അടുത്ത ഊഴം ക്യാപ്ടന്‍ സ്മിത്തിന്റേതായിരുന്നു. ക്യാപ്ടന്റെ ഇന്നിംഗ്‌സ് കളിച്ച സ്മിത്തിനെ അമ്പാട്ടി റായ്ഡു ബൗണ്ടറി ലൈനില്‍ പിടിച്ചു പുറത്താക്കുമ്പോള്‍ മൂന്നു പന്തില്‍ ഏഴു റണ്‍സ് വേണമെന്ന നിലയിലായി പുണെ. അതോടെ അവരുടെ പ്രതീക്ഷ നശിച്ചുതുടങ്ങിയിരുന്നു.
തൊട്ടടുത്ത പന്തില്‍ ഒരു റണ്‍സ്. അതോടെ രണ്ടു പന്തില്‍ ആറ് എന്ന നിലയിലായി പുണെ. അടുത്ത പന്തില്‍ ഡാനിയല്‍ ക്രിസ്റ്റ്യന്‍ രണ്ടു റണ്‍സെടുത്തു. ഇതോടെ അവസാന പന്തില്‍ നാലു റണ്‍സ് എടുത്താല്‍ ജയിക്കാമെന്നായി. പക്ഷേ, അവസാന ബോള്‍ ജോണ്‍സണ്‍ എറിഞ്ഞു കഴിഞ്ഞപ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞത് 128/6 എന്നായിരന്നു. ഒരു റണ്‍ കൂടിയുണ്ടായിരുന്നെങ്കില്‍ മത്സരം സമനിലയിലാകുമായിരുന്നു. അതിനും കഴിയാതെ പുണെയുടെ ദുരന്തം പൂര്‍ത്തിയാവുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ പുണെയുടെ കൃത്യതയാര്‍ന്ന ബൗളിംഗിനു മുന്നില്‍ മുംബയ് പതറിപ്പോവുകയായിരുന്നു. അവസാന ഓവറുകളില്‍ പാണ്ഡ്യ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മുംബയ് 129 റണ്‍സെങ്കിലും എടുക്കാന്‍ സഹായകമായത്.
മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ മുംബയ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമാണെന്ന് തുടക്കത്തില്‍ തോന്നിച്ചിരുന്നു.
മൂന്നാം ഓവറില്‍ മുംബയ് ഓപ്പണര്‍മാരെ മടക്കിയ ജയദേവ് ഉനദ്ഘട് മുംബയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കീറന്‍ പൊള്ളാര്‍ഡ് എന്നിവരെ മടക്കിക്കൊണ്ട് ആദം സാംപ മുംബയ്ക്കു കനത്ത പ്രഹരമേല്‍പ്പിച്ചു.
വിക്കറ്റുകള്‍ തുരുതുരാ പൊഴിയുമ്പോഴും പിടിച്ചുനിന്ന ക്രുനാല്‍ ക്രുനാല്‍ പാണ്ഡ്യ (38 പന്തില്‍ 47) അവസാന ഓവറുകളില്‍ തകര്‍ത്തിടിച്ചിരുന്നില്ലെങ്കില്‍ മുംബയുടെ നില കൂടുതല്‍ ദയനീയമാവുമായിരുന്നു.
എട്ടാം വിക്കറ്റില്‍ മിച്ചല്‍ ജോണ്‍സന്‍ കൂട്ടിനു വന്നപ്പോഴാണ് ക്രുനാല്‍ പാണ്ഡ്യ കൂടുതല്‍ കത്തിക്കയറിയത്. അവസാന പന്തില്‍ പുറത്തായ ക്രുനാല്‍ പാണ്ഡ്യയ്ക്കു പക്ഷേ, സെഞ്ചുറി തികയ്ക്കാനായില്ല. 13 പന്തില്‍ 12 റണ്‍സെടുത്ത് മിച്ചല്‍ ജോണ്‍സണ്‍ ത്താകാതെ നിന്നു.
ഉനദ്ഘട്, സാംപ, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ പുണെയ്ക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
COMMENTS