ഹേഗ്: ഹേഗിലെ അന്താരാഷ്ട്ര കോടതി കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ താത്കാലികമായി സ്‌റ്റേ ചെയ്തു. കേസില്‍ പാകിസ്ഥാന്‍ മുന്‍വിധിയോടെയാണ് സമീപിച...
ഹേഗ്: ഹേഗിലെ അന്താരാഷ്ട്ര കോടതി കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ താത്കാലികമായി സ്‌റ്റേ ചെയ്തു. കേസില്‍ പാകിസ്ഥാന്‍ മുന്‍വിധിയോടെയാണ് സമീപിച്ചതെന്നു ചൂണ്ടിക്കാട്ടിയ കോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുതെന്ന് ഉത്തരവിട്ടു.
കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിയ്ക്ക് അധികാരമില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍, ഇതു തള്ളിയ കോടതി കേസ് പരിഗണിക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കി.
മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ അനുവദിക്കാതിരുന്ന പാകിസ്ഥാന്റെ നിലപാടിനെയും കോടതി വിമര്‍ശിച്ചു. കേസില്‍ നിയമസഹായം അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.
പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇറാനില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കെത്തിയ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യുടെ വാദം.
സ്വതന്ത്രമായ വിചാരണയല്ല ഉണ്ടായതെന്നും നിയമസഹായം ലഭ്യമാക്കാന്‍ ഇന്ത്യയെ അനുവദിച്ചില്ലെന്നും ഇന്ത്യ കോടതിയില്‍ വാദിച്ചു.
പാകിസ്ഥാന്റെ നടപടി വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇന്ത്യ വാദിച്ചു.
ബലൂചിസ്ഥാനില്‍ ഇന്ത്യയ്ക്കു വേണ്ടി ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിനു വധശിക്ഷ വിധിച്ചത്.
വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യ പതിനാറു തവണയാണ് പാകിസ്ഥാന് കത്തുനല്‍കിയത്. അതിനുശേഷമാണ് ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
ഇന്ത്യയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് അന്താരാഷ്ട്ര കോടതിയില്‍ ഹാജരായത്.
Summary: The International Court of Justice (ICJ) today unanimously stayed Pakistan's execution of Indian national Kulbhushan Jadhav until it rules on the merits of the case. The ICJ ruled that there is the possibility of "irrevocable prejudice to the rights of Jadhav. In its plea to the court, India had expressed the fear that Jadhav might be executed even while the hearing at the ICJ was on.
COMMENTS