തിരുവനന്തപുരം: മാനഭംഗപ്പെടുത്താനെത്തിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ആന്റി കൈ്‌ളമാക്‌സ്. പെണ്‍കുട്ടിക്കെതിരേ സ്വന്തം അമ്മയും സഹ...
തിരുവനന്തപുരം: മാനഭംഗപ്പെടുത്താനെത്തിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ആന്റി കൈ്‌ളമാക്‌സ്. പെണ്‍കുട്ടിക്കെതിരേ സ്വന്തം അമ്മയും സഹോദരനും പരസ്യമായി രംഗത്തു വന്നതോടെയാണ് കേസാകെ മാറിമറിയുന്നത്.
ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലാണെന്നും ഇതില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദരെന്ന ശ്രീഹരി ശ്രമിച്ചതാണ് ജനനേന്ദ്രിയം മുറിക്കുന്നതില്‍ കലാശിച്ചതെന്നും യുവതിയുടെ അമ്മയും സഹോദരനും കേരള പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും നല്‍കിയ കത്തില്‍ പറയുന്നു.
മകളെ ലൈംഗികമായി ഉപയോഗിക്കാന്‍ സ്വാമി ഒരിക്കലും ശ്രമിച്ചിട്ടില്ല. തങ്ങളുടെ വീടുമായി സ്വാമിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ സ്വാമി തങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്.
ഇതിനിടെയാണ് പെണ്‍കുട്ടി ഒരാളുമായി പ്രണയത്തിലായത്. ഈ വിവരം സ്വാമിയെ അറിയിച്ചു. അദ്ദേഹവും ബന്ധത്തെ എതിര്‍ത്തു. ഇതാണ് പെണ്‍കുട്ടിക്ക് സ്വാമിയോട് വൈരാഗ്യം തോന്നാന്‍ കാരണം, അമ്മയും സഹോദരനും പറയുന്നു.
സംഭവ ദിവസം രാവിലെ 10ന് വീട്ടില്‍ നിന്ന് പോയ മകള്‍ വൈകിട്ട് 6.30 നാണ് തിരിച്ചെത്തിയത്. അന്ന് പകല്‍ കാമുകനൊപ്പമാണ് മകള്‍ കഴിഞ്ഞത്. സ്വാമി വീട്ടിലെ ഹാളിലാണ് രാത്രി ഉറങ്ങാന്‍ കിടന്നത്. പാലും പഴവും താന്‍ സ്വാമിക്ക് നല്‍കിയ ശേഷം മടങ്ങുന്‌പോഴാണ് ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോള്‍ ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ സ്വാമി കിടക്കുന്നതാണ് കണ്ടത്, അമ്മ പറയുന്നു.
മകളുടെ മുറിയിലെന്നല്ല, വീടിന്റെ ഒരു ഭാഗത്തും സ്വാമി പോയിട്ടില്ല. ഭൂമി വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മകളുടെ കാമുകന്‍ തങ്ങളുടെ പക്കല്‍ നിന്നു 15 ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ട്. അതിനാല്‍ സ്വാമിയെ ആക്രമിച്ച സംഭവം കാമുകന്റെ ഒത്താശയോടെയാണോ എന്ന് സംശയമുണ്ടെന്നും അമ്മ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി സ്വാമിയെ ആക്രമിച്ച ശേഷം ഒരു ഉയര്‍ന്ന പൊലീസ് ഓഫീസറുടെ വീട്ടിലേക്കാണ് ഓടിക്കയറിയത്. സ്വാമിയെ കുടുക്കാനുള്ള ഗൂഢാലോചനയാണ് പിന്നീട് നടന്നത്. തങ്ങളെ സ്റ്റേഷനില്‍ വിളിച്ച് സ്വാമിക്കെതിരേ മൊഴി നല്‍കാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മകളെ ബലാത്സംഗം ചെയ്യാന്‍ സ്വാമി ശ്രമിച്ചുവെന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും മൊഴി നല്‍കണമെന്ന് പേട്ട പൊലീസ് നിര്‍ബന്ധിച്ചു. തങ്ങള്‍ അതിനു വഴങ്ങിയില്ലെന്നും ഡിജിപിക്ക് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു.
മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ട്. ഗംഗേശാനന്ദ നിരപരാധിയാണ്. പരാതി സ്വീകരിച്ച ഡിജിപി ഇതിനെക്കുറിച്ച് വിശദ അന്വേഷണം നടത്താന്‍ ഐജി മനോജ് എബ്രഹാമിന് നിര്‍ദേശം നല്‍കി.
എന്നാല്‍, സംഭവം നടക്കുന്ന സമയത്ത് കാമുകന്‍ സ്ഥലത്തില്ലായിരുന്നെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് പറയുന്നു. സ്വാമിയെ രക്ഷിക്കാന്‍ യുവതിയുടെ അമ്മ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലാണെന്നും ഇതില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദരെന്ന ശ്രീഹരി ശ്രമിച്ചതാണ് ജനനേന്ദ്രിയം മുറിക്കുന്നതില്‍ കലാശിച്ചതെന്നും യുവതിയുടെ അമ്മയും സഹോദരനും കേരള പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും നല്‍കിയ കത്തില്‍ പറയുന്നു.
മകളെ ലൈംഗികമായി ഉപയോഗിക്കാന്‍ സ്വാമി ഒരിക്കലും ശ്രമിച്ചിട്ടില്ല. തങ്ങളുടെ വീടുമായി സ്വാമിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ സ്വാമി തങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്.
ഇതിനിടെയാണ് പെണ്‍കുട്ടി ഒരാളുമായി പ്രണയത്തിലായത്. ഈ വിവരം സ്വാമിയെ അറിയിച്ചു. അദ്ദേഹവും ബന്ധത്തെ എതിര്‍ത്തു. ഇതാണ് പെണ്‍കുട്ടിക്ക് സ്വാമിയോട് വൈരാഗ്യം തോന്നാന്‍ കാരണം, അമ്മയും സഹോദരനും പറയുന്നു.
സംഭവ ദിവസം രാവിലെ 10ന് വീട്ടില്‍ നിന്ന് പോയ മകള്‍ വൈകിട്ട് 6.30 നാണ് തിരിച്ചെത്തിയത്. അന്ന് പകല്‍ കാമുകനൊപ്പമാണ് മകള്‍ കഴിഞ്ഞത്. സ്വാമി വീട്ടിലെ ഹാളിലാണ് രാത്രി ഉറങ്ങാന്‍ കിടന്നത്. പാലും പഴവും താന്‍ സ്വാമിക്ക് നല്‍കിയ ശേഷം മടങ്ങുന്‌പോഴാണ് ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോള്‍ ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ സ്വാമി കിടക്കുന്നതാണ് കണ്ടത്, അമ്മ പറയുന്നു.
മകളുടെ മുറിയിലെന്നല്ല, വീടിന്റെ ഒരു ഭാഗത്തും സ്വാമി പോയിട്ടില്ല. ഭൂമി വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മകളുടെ കാമുകന്‍ തങ്ങളുടെ പക്കല്‍ നിന്നു 15 ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ട്. അതിനാല്‍ സ്വാമിയെ ആക്രമിച്ച സംഭവം കാമുകന്റെ ഒത്താശയോടെയാണോ എന്ന് സംശയമുണ്ടെന്നും അമ്മ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി സ്വാമിയെ ആക്രമിച്ച ശേഷം ഒരു ഉയര്‍ന്ന പൊലീസ് ഓഫീസറുടെ വീട്ടിലേക്കാണ് ഓടിക്കയറിയത്. സ്വാമിയെ കുടുക്കാനുള്ള ഗൂഢാലോചനയാണ് പിന്നീട് നടന്നത്. തങ്ങളെ സ്റ്റേഷനില്‍ വിളിച്ച് സ്വാമിക്കെതിരേ മൊഴി നല്‍കാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മകളെ ബലാത്സംഗം ചെയ്യാന്‍ സ്വാമി ശ്രമിച്ചുവെന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും മൊഴി നല്‍കണമെന്ന് പേട്ട പൊലീസ് നിര്‍ബന്ധിച്ചു. തങ്ങള്‍ അതിനു വഴങ്ങിയില്ലെന്നും ഡിജിപിക്ക് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു.
മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ട്. ഗംഗേശാനന്ദ നിരപരാധിയാണ്. പരാതി സ്വീകരിച്ച ഡിജിപി ഇതിനെക്കുറിച്ച് വിശദ അന്വേഷണം നടത്താന്‍ ഐജി മനോജ് എബ്രഹാമിന് നിര്‍ദേശം നല്‍കി.
എന്നാല്‍, സംഭവം നടക്കുന്ന സമയത്ത് കാമുകന്‍ സ്ഥലത്തില്ലായിരുന്നെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് പറയുന്നു. സ്വാമിയെ രക്ഷിക്കാന്‍ യുവതിയുടെ അമ്മ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
COMMENTS